മഹാബലി
******************
സുതലഭൂവിനധിപനഹം, തവ
വിമലപദത്തിനു
മമ കേവല
ശിരസ്സൊരു
ശുദ്ധതല്പമാകയാലെ !
പ്രഹ്ളാദ
ഹൃദന്തമറിഞ്ഞ ,
നാരായണ
ധ്വനി തരംഗം-
ഇന്നെന്നുടെ
മുക്തിനിശ്വാസം !
അഖിലഗുരുവരരുമമര-
ലോകവുമൊരുമിച്ചു പ്രകീർത്തിക്കു
മാദിമധ്യാന്തരഹിതമീ രൂപം പ്രണമാമ്യഹം !
അശ്വമേധയാഗധൂളി വിശ്വമാകെ
ഉയർന്നു,
മമ കീർത്തിയേക്കാളുയർന്ന
ഹുങ്ക്രിതി
തച്ചുടയ്ക്കാനെത്തി ഭവാൻ
പാവനനർമദാ
നദീ
തീരെ
ഭൃഗുകച്ഛയാഗ
ഭൂവിലവതരിച്ചു,
ബാലരൂപം
മോഹനമതു തവ ,
ലീലയെന്നുമറിഞ്ഞേനഹം പിന്നെ!
പാദം
കഴുകി പുണ്യതീർത്ഥമെൻ
മൂർദ്ധനി
കുടഞ്ഞു സുകൃതവും നേടിനേൻ !
ധനധാന്യലക്ഷങ്ങളസംഖ്യമേകാൻ
തുനിഞ്ഞതിനു
മറുപടിയായി
യാചിച്ചുകേവലം മൂന്നടി മാത്രം കൂടെ
മൊഴിഞ്ഞിങ്ങനെ ഒരു
വിശ്വതത്വം !
"മൂന്നടിയാൽ
തൃപ്തനാകാത്തവ-
നൊരുനാളും
സുഷ്പ്തി കൈവരി
ല്ലൊരു
ദ്വീപം
ലഭിക്കിലും!
ദ്വീപമതു
കരഗതമാകിലോ മോഹം ,
ജനിക്കുന്നേഴു ദ്വീപത്തിനു നാഥനായിടാൻ !
നൈമിത്തിക
അന്നാദികളിൽ
തൃപ്തനാകുവോനുമിന്ദ്രിയാഹാവം ,
ജയിപ്പവനും
,ലോകം ലഭിച്ചതിനു
സമമെന്നറിക
വിരോചനസുത !"
ബ്രഹ്മാണ്ഡവുമാകാശസീമകളും
ഏഴു
സമുദ്രങ്ങളും, സമസ്തവും
കേവലംരണ്ടു
പദങ്ങളാൽ,
അളന്നു
പിന്നെ മുഖകമലം
വിടർന്നു
സുഹാസിതമാലെ !
പിന്നെയുതിർന്നു വാമനവാണിയുമിങ്ങനെ ,
"തരിക
രാജനെനിക്കു മൂന്നാം ,
പദമമർത്തുവതിനിടം,നിൻ
കർമപദം
ദീപ്തമാക്കുവതിനു.
നേരമിതെന്നുമറിയുക "
ഹാ
! വിശ്വമത്രയും വളർന്ന
വിശാലഗാത്രം ,വാമനമൂർത്തി
തൻ വിരാടരൂപം ,നാരായണൻ
തവ ദാസദാസോഹമെന്നറിഞ്ഞ നേരം!
ഹന്ത
! മറ്റെന്തു ചിന്തയിൽവരുവതു,
സാഷ്ടാംഗം
വീണു ഞാൻ ബലി,
നിൻ ചാരു പാദാന്തികേ
ചഞ്ചലിത
ചിത്തനായ് സാദരം !
വഞ്ചകനല്ല
വാക്കിനു ഞാൻ വിഭോ !
പദമമർത്തുകെൻ
മൂർദ്ധനി ,കേവലം
നശ്വരദേഹമിതിനോടലിഞ്ഞീടിന
ഗർവ്വവും, എടുത്തുകൊൾക !
അന്നേരമാഗതനായ് പിതാമഹൻ
വിഷ്ണുനാമ
പാരായണൻ ,
പ്രഹ്ളാദൻ
മമ പിതാമഹൻ !
അനുഗ്രഹിച്ചെൻ "അസുലഭ
വിഷ്ണു
പദത്തെ"
പ്രകീർത്തിച്ചതിങ്ങനെ
"വിവേകമസ്തമിപ്പത്തിനു ഹേതു
ലൗകികാസക്തിയാം മോഹമെന്നറിക!
മോഹാന്ധകാരം
പരബ്രഹ്മ -
ദ്യുതിയാലകന്നു നിൻ ഹൃത്തിലാ
ത്മജ്ഞാനമുദിച്ചതും അറിക നീ !
വിഷ്ണുപാദമെൻ
ശിരസിൽ തൊട്ടു
മുക്തിപദത്തെ
പുൽകി ഞാനാമാത്രയിൽ
മൂവുലകങ്ങളിൽ വച്ചേറ്റം വിശുദ്ധനായേൻ,
വാമനരൂപി
തവ സ്പർശനമൊന്നിനാലെ !
"സാവർണിമന്വന്തരേ ദേവാധിപനാക
നീ ,
അത്രനാളെയ്ക്കും വസിക്ക സുതല ഭൂവിൽ
സ്വർഗ്ഗ
സുഖങ്ങളെക്കാളേറും സുതലവാസം!
ദ്വാരപാലകനായ് നിൽക്കും നിനക്ക് ,
ഞാനെന്നു"
വരം നൽകി വൈകുണ്ഠം
ഗമിച്ചു
നാരായണൻ ഭക്തപാലകൻ !
ഹരിപദധൂളി
ശിരസ്സിൽ ധരിച്ചു
ബലിവാണിടുന്നു സുതലപതിയായ്
ദുരിതശമനമധുരാക്ഷരം
,നാരായണ -
നാമമന്ത്രം
ജപിച്ചുകൊണ്ടനാരതം!
ഭാവസാഗരതരണം
ചെയ്തുമുക്തനായ്,
പുരന്ദരാസനസമം മഹിമയെഴും
മഹത്
പീഠാസനസ്ഥനായ് !
മഹനീയജന്മങ്ങൾ നാമെന്നു
പൂന്താനപാനചൊല്ലിത്തരുന്നു !
ഭാരതഖണ്ഡത്തിൽ പിറക്കവേ !
അതിലൊരു
ഭാഗമീ പുണ്യമാം
മലയാളഭൂമി,ബലി
വാണിരുന്നു
നരപതിയായ്
പലനാളിവിടെ
സുരാസുരലോകമഖിലവും
വണങ്ങും
രാജോത്തമനായ്!
അറിഞ്ഞീടുകനാം ശ്രേഷ്ഠനാകു-
മാദാനധർമിഷ്ഠൻ തൻ പ്രജാവൃന്ദം!
ഓണമൊരുക്കുമാറുണ്ട് നാം കാലാകാലം
ഓണം
പുതുക്കുന്നുണ്ട് പൊടി തട്ടി
തട്ടിൽ
വയ്ക്കും പുസ്തകം
പോലെ ;
മഹാബലിയെ
ചമയിക്കാറുണ്ട് നാം;
പലനിറങ്ങളിൽ
പലരൂപങ്ങളിൽ ;
ബലി
നൽകിയ ഒരുമയെ അറിയുവാൻ
തെല്ലൊരു
സംശയമുണ്ട് പോലും !
ഓണമുത്സവകേളീ
രംഗം മാത്രമല്ല
ഓണമൊരോര്മയാണൊരസുര-
ഹൃദയകുംഭം
നിറഞ്ഞൊഴുകും ,
ഭക്തിപ്രവാഹം
മുക്തിസാഗരം
പൂകിയ
സത്ചരിത്രസംഹിത !
ആഘോഷത്തിലൊതുങ്ങുകില്ലോണം !
ഓണമൊരു
സന്ദേശം ,ഒരു പ്രജാപതി
ചൊല്ലിത്തരുമുത്തമ ഗുണപാഠം !
*****************************************